ഇരുട്ട് വീണ വഴികളില്‍ അവര്‍ തേടിയത്
കളര്‍ക്കുപ്പികളില്‍ നിറച്ച കോളയായിരുന്നില്ല ...
നിലനില്‍പ്പിനുള്ള ദാഹ ജലമായിരുന്നു ..
അവസാന ശ്വാസം വലിക്കും മുമ്പ്
വരണ്ടു പൊട്ടിയ ചുണ്ട് നനക്കാന്‍ ...
കരച്ചിലുകള്‍ക്ക് ശക്തി കുറയുകയാണ് ..
വിശന്നൊട്ടിയ വയറിന് ശബ്ദമുണ്ടാവില്ലെന്ന്
ശാസ്ത്രം പറഞ്ഞതാണ് പോലും ..
ചിലപ്പോഴെങ്കിലും ശാസ്ത്രം സത്യം പറയുന്നു ..
ഒരു മഴ പെയ്തിരുന്നെങ്കില്‍ ...